•   Sunday, 07 Jul, 2024

സന്ദർശന വിസ തൊഴിൽ വിസ ആക്കുവാൻ അനുവദിക്കില്ല: പ്രവാസികൾക്ക് കനത്ത പ്രഹരം.

Generic placeholder image
  Pracharam admin

മനാമ: ടൂറിസ്റ്റ് വിസയിൽ എത്തി തൊഴിൽ വിസയിലേക്ക് മാറുന്നത് തടയുമെന്നും, അനധികൃത പ്രവാസി തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് കർമപദ്ധതി നടപ്പാക്കുമെന്നും എൽ. എം. ആർ. എ ചെയർമാനും തൊഴിൽ മന്ത്രിയുമായ ജമീൽ ഹുമൈദാൻ പറഞ്ഞു. എൽ. എം. ആർ. എയുടെ പ്രവർത്തനം സംബന്ധിച്ച് പാർലമെന്റിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നിയമലംഘനം നടത്തിയ 103,000 പ്രവാസി തൊഴിലാളികളിൽ 42,000 പേർ പുതിയ വൊക്കേഷണൽ എമ്പ്ലോയ്മെൻ്റ് സ്കീമിൽ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും തൊഴിൽ മന്ത്രി പറഞ്ഞു. 31,000 പേർ രാജ്യം വിടുകയോ സ്‌പോൺസറുടെ കീഴിൽ ജോലി നേടുകയോ ചെയ്തിട്ടുണ്ട്. 26,000 പേരുടെ നിയമലംഘനം കണ്ടെത്തിയിട്ടുണ്ട്. 

ടൂറിസ്റ്റ് വിസയിൽ ബഹ്‌റൈനിലെത്തിയശേഷം പ്രവാസികൾ തൊഴിൽ വിസയിലേക്ക് മാറുന്നത് വിലക്കണമെന്ന് എം.പിമാരുടെ സമിതി ആവശ്യപ്പെട്ടിരുന്നു. 39 ശുപാർശകളാണ് മംദൂഹ് അൽ സാലിഹ് ചെയർമാനായ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (എൽ.എം.ആർ.എ) പ്രവർത്തനം സംബന്ധിച്ച് അന്വേഷിക്കുന്ന സമിതി മുന്നോട്ടുവെച്ചത്. തൊഴിൽ നിയമ ലംഘനം കണ്ടുകൊണ്ട് സർക്കാർ വെറുതെയിരിക്കുകയല്ലെന്നും പ്രവാസി തൊഴിലാളികളെ നിരീക്ഷണത്തിന് കീഴിലാക്കാൻ കർമ്മ പദ്ധതിയുണ്ടെന്നും തൊഴിൽ മന്ത്രി പറഞ്ഞു. ടൂറിസ്റ്റ് വിസയിലെത്തുന്ന പ്രവാസികൾ തൊഴിൽ വിസയിലേക്ക് മാറുന്നതിൽ നിന്ന് വിലക്കപ്പെടും. 

റിട്ടേൺ ടിക്കറ്റോ താമസവിസയോ മതിയായ പണമോ ഇല്ലാതെ ബഹ്‌റൈനിലേക്ക് തിരിക്കുന്ന ആരെയും വിമാനത്തിൽ കയറ്റരുതെന്ന് എയർലൈനുകളോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരക്കാരെ തിരിച്ചയക്കേണ്ടത് എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ ജോലിയാണ്. നിയമങ്ങളും നിയന്ത്രണങ്ങളും കർശനമാക്കിയതിനെത്തുടർന്ന് അത്തരം വരവിൽ 37 ശതമാനം കുറവുണ്ടായി. ചില എൽ.എം.ആർ.എ സേവനങ്ങൾ രജിസ്ട്രേഷൻ സെന്ററുകളിൽ നൽകുന്നത് റദ്ദാക്കുക, പ്രവാസികളെ വിദഗ്ധ തൊഴിലാളികളായി രജിസ്റ്റർ ചെയ്യുന്നത് റദ്ദാക്കുക എന്നീ ആവശ്യങ്ങളും സമിതി ഉന്നയിച്ചിട്ടുണ്ട്.
 

Comment As:

Comment (0)