ബീഹാറിൽ സുവിശേഷകൻ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായി
![](https://www.pracharamonline.com/uploads/Pastor-Sunny.jpg)
![Generic placeholder image](https://pracharamonline.com/./uploads/user/pracha.png)
പട്ന: ബീഹാറിലെ ജമ്മു ജില്ലയിൽ സുവിശേഷ വേല ചെയ്യുന്ന പാസ്റ്റർ സണ്ണി സുവിശേഷ വിരോധികളുടെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായി. മാർച്ച് 3 ന് ഞയറാഴ്ച സിക്കൻന്ധ്ര ഗ്രാമത്തിൽ ആരാധന നടന്നുകൊണ്ടിരിക്കുമ്പോൾ ജയ് ശ്രീറാം വിളിച്ച് വന്ന ഒരുകൂട്ടം ആളുകൾ ആരാധന തടസ്സപ്പെടുത്തി. പാസ്റ്റർ സണ്ണിയെയും കൂടെയുള്ള വിശ്വാസിയായ യുവാവിനെയും പ്രകോപനപരമായി മർദ്ദിക്കുകയും തെരുവിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. തലയ്ക്കും പുറത്തും ഒന്നിലധികം പേർ ചേർന്ന് അടിക്കുകയും ഇടിക്കുകയും ചെയ്യുകയും, കൊന്നുകളയും എന്ന് ആക്രോശിച്ച് വഴിയിലൂടെ നടത്തിക്കൊണ്ടുപോവുകയും ചെയ്തു. തക്ക സമയത്ത് പോലീസ് എത്തിയതിനാൽ പ്രശ്നം കൂടുതൽ സങ്കീർണ്ണം ആകാതെ രക്ഷപ്പെടുത്തുകയായിരുന്നു. പാസ്റ്റർ സണ്ണി കഴിഞ്ഞ 29 വർഷമായി വടക്കേ ഇന്ത്യയിൽ മിഷണറി പ്രവർത്തകൻ ആണ്. കൊച്ചു റാണിയാണ് സഹധർമ്മിണി. ഏക മകൾ ആഷ്ലി നഴ്സിംഗ് വിദ്യാർത്ഥിനിയും ആണ്. ഈ പ്രിയപ്പെട്ടവരേയും, അവിടെയുള്ള സഭാപ്രവർത്തനങ്ങളെയും ഓർത്ത് നമുക്ക് പ്രാർത്ഥിക്കാം.