•   Sunday, 07 Jul, 2024

മക്കളോട് സംസാരിക്കുക

Generic placeholder image
  reporter

ധ്യാന ചിന്ത

വായന ഭാഗം: ആവത്തനപുസ്തകം 6: 4-9

4. യിസ്രായേലേ, കേക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏക തന്നേ.
5. നിന്റെ ദൈവമായ യഹോവയെ നീ പൂണ്ണഹൃദയത്തോടും പൂണ്ണമനസ്സോടും പൂണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം.
6. ഇന്നു ഞാ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങ നിന്റെ ഹൃദയത്തി ഇരിക്കേണം.
7. നീ അവയെ നിന്റെ മക്കക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടി ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.
8. അവയെ അടയാളമായി നിന്റെ കൈമേ കെട്ടേണം; അവ നിന്റെ കണ്ണുകക്കു മദ്ധ്യേ പട്ടമായി ഇരിക്കേണം.
9. അവയെ നിന്റെ വീട്ടിന്റെ കട്ടിളകളിമേലും പടിവാതിലുകളിലും എഴുതേണം.

ചിന്താഭാഗം: ആവത്തനപുസ്തകം 6: 7

നീ അവയെ നിന്റെ മക്കക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടി ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.

ഓരോ ശിശുവും ഏതാനും പാരമ്പര്യ സ്വഭാവങ്ങളുമായി ഒരു പ്രത്യേകമായ സാമൂഹിക, സാമ്പത്തിക, വൈകാരിക ചുറ്റുപാടിലേക്കാണ് പിറന്നു വീഴുന്നത്. പിന്നീട് ആ ശിശു അധികാരപ്പെട്ടവരിലൂടെ ക്രമേണ പരിശീലനം നേടുന്നു. കുഞ്ഞുങ്ങക്ക്‌ കുടുംബത്തി നിന്ന് ആത്മീയ ബോധ്യം, ദൈവ വിശ്വാസം, സത്യസന്ധത, അച്ചടക്കം, നന്മയിലുള്ള വിശ്വാസം, ദയ തുടങ്ങി ഒട്ടനവധി മൂല്യങ്ങ കിട്ടുന്നു. ബാല്യത്തി ഇവക്ക് പകന്നുകിട്ടുന്ന ഈ മൂല്യങ്ങളാണ് ഭാവികാല ജീവിതത്തി ഏറ്റവുമധികം സംഭാവനകുന്നത്.

പല മഹാന്മാരുടെയും ജീവചരിത്രത്തി അവരുടെ മാതാപിതാക്കന്മാരുടെ സ്വാധീനം വിവരിച്ചിട്ടുണ്ട്. നമ്മുടെ മുരാഷ്‌ട്രപതിയും ശാസ്‌ത്രജ്ഞനുമായ ശ്രീ.എ.പി.ജെ. അബ്ദുകലാം തന്റെ 'അഗ്നിച്ചിറകുക' എന്ന ആത്മകഥയി തന്റെ പിതാവിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്. "സങ്കീണ്ണമായ ആത്മീയതത്ത്വങ്ങ അതീവ ലളിതമായ തമിഴി പറഞ്ഞു തരുവാ എന്റെ പിതാവിന് കഴിവുണ്ടായിരുന്നു". "ശാസ്‌ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയുമായ എന്റെ ലോകത്ത് ജീവിതകാലം മുഴുവ എന്റെ പിതാവിനെ അന്ധമായി അനുകരിക്കാ ഞാ ശ്രമിച്ചിട്ടുണ്ട്".

എന്നാ ഇന്ന്, ഈ തിരക്കേറിയ ജീവിതത്തി കുടുംബത്തിന് വേണ്ടി കൂടുത സ്വരുക്കുട്ടുവാ ഓടുമ്പോ മാതാപിതാക്കക്ക് നഷ്ടമാകുന്നത് ഒന്നുണ്ട്, സംസാരം. അവ കുഞ്ഞുങ്ങക്ക്‌ എല്ലാം കൊടുക്കും - അവരോടൊത്തുള്ള ഗുണനിലവാരമുള്ള സമയം ഒഴിച്ച്.

ദൈവ വചനം നമുക്ക് ഉപദേശിച്ചു തരുന്നത് ;

ഞാനിന്നു കല്പിക്കുന്ന ഈ വചനങ്ങ നിങ്ങളുടെ ഹൃദയത്തിലുണ്ടായിരിക്കണം.
ജാഗരൂകതയോടെ അവ നിങ്ങളുടെ മക്കളെ പഠിപ്പിക്കണം; വീട്ടിലായിരിക്കുമ്പോഴും യാത്രചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെപ്പറ്റി സംസാരിക്കണം. (ആവത്തനപുസ്തകം 6:6,7. POC ബൈബി)

നമ്മ ചിലപ്പോ നല്ല ആശയവിനിമയം ചെയ്യുവാ കഴിവുള്ള കുട്ടികളെ കണ്ടട്ടില്ലേ? തീച്ചയായും അവരുടെ മാതാപിതാക്കളുടെ പങ്ക് നാം വിസ്മരിക്കരുത്. ആശയവിനിമയം ചെയ്യുവാനുള്ള കഴിവു കുട്ടികളി വളരുന്നത്‌ മുതിര്‍ന്നവരുമായുള്ള സംസാരത്തിലാണ്. മാതാവും പിതാവുമാണ് ഒരു കുട്ടിയുടെ മികച്ച അധ്യാപകര്‍.

ദൈവം കുടുംബത്തെ രൂപകപ്പന ചെയ്തിരിക്കുന്നത്, സത്യ വേദപുസ്തകത്തിലൂടെ ദൈവം കല്പിക്കുന്ന ഉപദേശങ്ങ പ്രമാണിക്കുവാ തങ്ങളുടെ മക്കളെ പഠിപ്പിക്കുന്ന ഒരു സ്ഥലമായിട്ടാണ്.

നമ്മുടെ കുഞ്ഞുങ്ങ മറ്റുള്ളവ നടക്കുന്ന വഴിയി അല്ല, പ്രത്യുത ദൈവം പറഞ്ഞ വഴിയിലൂടെ നടക്കുവാ നാം അവരെ പറഞ്ഞു പഠിപ്പിക്കേണം.
ദൈവവചനം ഇപ്രകാരം പറയുന്നു;

ബാല നടക്കേണ്ടുന്ന വഴിയി അവനെ അഭ്യസിപ്പിക്ക; അവ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.(സദൃശ്യവാക്യങ്ങ 22:6)

ഇങ്ങനെ നാം അവരെ പഠിപ്പിച്ചാ ഭാവിയി നമുക്ക് സന്തോഷിക്കാ ഇടവരും.

സഹോദരന്മാ വന്നു, നീ സത്യത്തി നടക്കുന്നു എന്നു നിന്റെ സത്യത്തിന്നു സാക്ഷ്യം പറകയാ ഞാ അത്യന്തം സന്തോഷിച്ചു.
എന്റെ മക്ക സത്യത്തി നടക്കുന്നു എന്നു കേക്കുന്നതിനെക്കാ വലിയ സന്തോഷം എനിക്കില്ല. (2 യോഹന്നാ 3,4)

  പാസ്റ്റർ സാം അടൂർ

Comment As:

Comment (0)